വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | പുകഴേന്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:50.
മകരക്കൊയ്ത്തു കഴിഞ്ഞു മനസ്സും അറയും നിറഞ്ഞു പുതിയ കതിരു കൊയ്യാന്‍ തമ്പുരാന് വന്നു.. പൊന്നു തമ്പുരാന് വന്നു... പൊന്നു തമ്പുരാന് വന്നു... (മകര...) തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ... തെയ്യാരെ തെയ്യാരെ തെയ്യാരേ... പാലും തേനും ആറായ് ഒഴുകും അരമനയും വിട്ട് പള്ളിയുറങ്ങാന്‍ മഞ്ചമൊരുങ്ങും അന്തഃപുരം വിട്ട്.. (പാലും..) പാട്ട് കേള്‍ക്കാനോടി വന്നു പൊന്നു തമ്പുരാന് (2) ആട്ടം കാണാനോടി വന്നു പൊന്നു തമ്പുരാന്... (2) ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്... (മകര...) പുന്നെല്ലിന്‍ മണമോലും മേനി തമ്പുരാനു പ്രാണന് പുലയിപ്പെണ്ണിന് മെയ്യിലെ വേര്‍പ്പും തമ്പുരാനു പനിനീര്.. (പുന്നെല്ലിന്‍..) വിടര്‍ന്ന മാറില്‍ വസന്തമാകും പൊന്നു തമ്പുരാന് (2) വിരിച്ച പായില്‍ മയങ്ങും പിന്നെ പൊന്നു തമ്പുരാന്...(2) ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്... (മകര...) |