വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എം എസ് ബാബുരാജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബഹദൂർ ,സുകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:53.
പേരാറ്റിന് കരയില്‍ വെച്ച് പേരെന്തെന്നു ചോദിച്ചപ്പോള്‍ പേരയ്ക്കാ - അഹാ പേരയ്ക്കായെന്നു പറഞ്ഞോളേ വേലിയ്ക്കരുകില്‍ നിന്ന് മയിലാഞ്ചിക്കൈകൊണ്ട് വാഴയ്ക്കാ- അഹാ വാഴയ്ക്കാ വറുത്തതു തന്നോളേ അത്തറു പൂശിയെടുത്ത കത്തു ഞാനയച്ചതില് സത്തിയം മുഴുവനും പറഞ്ഞില്ലേ എന്റെ മുത്തേ നീ വായിച്ചിട്ട് കുത്തുവാക്കാകും പേനാ- ക്കത്തികോണ്ടെന്റെ നെഞ്ചു പിളര്ന്നില്ലേ (പേരാറ്റിന്) പാല്‍ച്ചോറ് വിളമ്പണ കയ്യുകൊണ്ടെനിക്കു നീ പയങ്കഞ്ഞി വിളമ്പിയതെന്താണ് മക്കാറ് കളഞ്ഞില്ലയെങ്കിലെന് മയിലെ നിന് നിക്കാഹിനു നിന്റെ വീട്ടില്‍ രണ്ട് മയ്യത്ത് നിക്കാഹിനു നിന്റെ വീട്ടില്‍ രണ്ട് മയ്യത്ത് (പേരാറ്റിന്) കരളിന്റെ നാലുകെട്ടില്‍ കരിഞ്ചാത്തന് കടന്നു പോല്‍ പൊരിയുന്ന തീയ്യ് ഖല്ബില് പടര്‍ന്നല്ലോ പെണ്ണേ- പെണ്ണേ നിന്നോര്മ്മയാകും കണ്ണിമാങ്ങാക്കറി കൂട്ടി കണ്ണില്‍ നിന്നും ചുടുകണ്ണീര് വരുന്നല്ലോ കണ്ണില്‍ നിന്നും ചുടുകണ്ണീര് വരുന്നല്ലോ (പേരാറ്റിന്) |