വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:36.
ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു മുഖം ചന്ദ്രബിംബം പോലിരുന്നു ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആ.... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആസ്വദിച്ചൂ... നോക്കി ആസ്വദിച്ചൂ ആശ്രമകന്യക ദേവയാനി അന്നൊരു പുഷ്പശരമുണ്ടായി പുഷ്പശരമുണ്ടായി (ശുക്രാചാര്യരുടെ...) രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു രാജീവലോചനങ്ങള്‍ രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ പൂമെയ്യിലോടി നടന്നൂ ആയിരമാശ്ലേഷലതകളായ് പൂക്കും ആ വനദേവതയും കാമുകനും ദാഹമായി.. കണ്ടാല്‍ മോഹമായി ആശ്രമം സ്വപ്നസങ്കേതമായി അന്നൊരു പ്രേമകഥയുണ്ടായി പ്രേമകഥയുണ്ടായി (ശുക്രാചാര്യരുടെ...) |