വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വള്ളത്തോൾ നാരായണമേനോൻ |
ഗായകര്‍ | കെ പി ഉദയഭാനു ,പ്രഭ ,പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:14.
തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍ മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍ ഈ വീടിവിടേയ്ക്കു ദാസഗൃഹം നമ്മുടെ സാമ്രാട്ടാം പൊന്തിരുമേനിയായു് സമ്മേളിപ്പിക്കുവാന്‍ വേണ്ടിയത്രേ ക്ഷേത്രത്തില്‍ നിന്നു തിരിച്ചുപോം ദേവിയെ സൂത്രത്തില്‍ ഞാനിങ്ങു കൊണ്ടു പോന്നു എന്‍ തമ്പുരാനുടെ അന്തപ്പുരത്തിലെ ഹിന്ദുസ്ത്രീയെന്നെന്നും ഹിന്ദുസ്ത്രീതാന്‍ അപ്പപ്പോള്‍ തന്നോടു ചേരും നദികളെ ഉപ്പുപിടിപ്പിക്കില്ലീ സമുദ്രം അന്യമത വിശ്വാസമുണ്ടോ മുഹമ്മദ - മന്നോര്‍ മണികള്‍ക്കു പണ്ടു പണ്ടേ ഈ ഹുമയൂണ്‍ ചക്രവര്‍ത്തി വിശേഷിച്ചു മാഹിതാത്മാവനീ സാമ്യനിഷ്ഠന്‍ അള്ളാവിനൊപ്പമാക്കല്യന്‍ പ്രജകളി - ലെല്ലാം പുലര്‍ത്തുക സ്വസ്വധര്‍മ്മം നാളെയ്ക്കിവിടുന്നു ഭാരതാധീശ്വരി നാളെയ്ക്കീ യുസ്മാനോ മുഖ്യമന്ത്രി ധീരനാം രാജാവേ സാധുവാം സ്ത്രീയുടെ ചാരിത്രം പോക്കൊല്ലെ പൃത്ഥ്വീശ്വരേശ്വര പത്തുനാളങ്ങുന്നു ഹൃത്തിനാല്‍ സേവിച്ച ദേവിയിതാ - പ്രത്യക്ഷയായി വന്നു കാമം വരിച്ചുകൊള്‍ - ക്കെത്രയോ പേര്‍ക്കിഷ്ടമേകിയോനേ ഭദ്രേ ഭവതിയ്ക്കു സമ്മതം താനല്ലീ - ഭക്തനാമെന്നുടെ ദേവീപദം കന്യകയല്ലാ ഞാന്‍ കാന്തനെന്‍ പ്രാണനാ - ണന്യനെയപ്രീതി തോന്നരുതേ ആരങ്ങിവനെയീ മല്‍പ്രജാ ദ്രോഹിയെ - ക്കാരാഗ്രഹത്തിലടച്ചിടട്ടേ മങ്കേ കരയായ്ക മാലോകര്‍ കണ്ണീരെന്‍ ചെങ്കോലിതാഴിയിലേയ്ക്കൊഴുക്കും മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നു നീ മാപ്പീ ഹുമയൂണിനേകിയാലും എന്നില്‍ തിരുവുള്ളംമുണ്ടെന്നാകില്‍ ഭൃത്യന്റെ കുറ്റം പൊറുക്കുമാറാകണം മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം ഗീരിതരചന്നു രോമാഞ്ചമേറ്റി ഹാ ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി |