വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | ആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:31.
പരുമലയില്‍ വാഴും നാള്‍ തിരുമേനി സന്ധ്യയ്ക്ക് പരിചൊടു തന്‍ പ്രാര്‍ഥനകള്‍ നിറവേറ്റീട്ട് വഴിയില്‍പ്പുര മുറ്റത്ത് നടന്നീടുമ്പോള്‍ മുന്നില്‍ അതിരെ ഒരു രൂപം കണ്ടത്ഭുതമാര്‍ന്നു ആരാണെന്നവിടുന്നങ്ങാരാഞ്ഞതിനുത്തരമായ് ആ രൂപം ഞാന്‍ നിന്റെ പിതാവെന്നലറി മറുപടിയിന്‍ മാരകമാം രൂപം അച്ചന്‍ ബോധ്യമതായ് മറ്റാരുമല്ലെന്നങ്ങനുമാനിച്ചു സാത്താനെ ജയിച്ചോനാം തന്‍ താതനില്‍ മിഴി നട്ടു സാഷ്ടാംഗം കുരിശുവരച്ചര്‍പ്പിച്ചപ്പോള്‍ ഇടി വെട്ടും ശബ്ദത്തോടാഗല്ക്കരു സാത്താനും ഇരുളിന്‍ മറവില്‍ക്കൂടീട്ടലറിപ്പാഞ്ഞു സത്യേക ദൈവത്തിന്‍ വത്സലനാം തിരുമേനിയെ സാത്താന്‍ പരീക്ഷിച്ചു പരാജിതനായി പാരിടവും വാനിടവും അഴിയും വരെ നിലനില്‍ക്കും പാവവനാം തിരുമേനീ തവ ചരിതങ്ങള്‍ തിരുമേനിയുടെ ചിത്രം സ്റ്റേറ്റ് മാനുവലില്‍ ചേര്‍ക്കാന്‍ തിരുവനന്തപുരം ദിവാന്‍ ഉത്തരവായി ഉത്തരവ് ലഭിച്ചതിനാല്‍ ഛായാഗ്രഹണത്തിനായ് ഉടനെ ഡിക്രൂസ് എന്ന സായിപ്പെത്തി പ്രാര്‍ത്ഥന തീരും വരെയും കാത്തങ്ങിരുന്നിട്ടും ഛായാഗ്രഹണത്തിന്നു വെളിച്ചം പോരാ അവസരമേറെ പാഴായ് ദിവസം മൂന്നു കഴിഞ്ഞു അവസാനം തിരുമേനി വിവരമറിഞ്ഞ് തന്‍ രൂപം ഛായാഗ്രഹണം ചെയ്തീടുവാന്‍ തിരുമേനി വന്നതോ നട്ടുച്ചയ്ക്ക് പറ്റിയതല്ലീ സമയം ചിത്രം മിഴിവാകൂല്ലാ തേറ്റമോടാ സായിപ്പ് മൊഴിഞ്ഞത് നേരം കത്തിജ്വലിക്കുന്ന സൂര്യഗോളത്തിന്റെ ശക്തിക്കൊരല്‍പ്പം ശമനം കിട്ടാനായ് കുരിശേന്തും കരമുയരെ നീട്ടി താന്‍ പ്രാര്‍ഥിച്ചു കാര്‍മേഘം പകലോനൊരു മറവായ് നിന്നു കായല്‍ തിരമാലകളും കാറ്റും പേമാരിയും കര്‍ത്താവിന്‍ നാമത്തില്‍ വരുതിയിലാക്കി അഖിലമതാം വ്യാധികളും പൈശാചിക ബാധകളും കര്‍ശനമായ് ശാസിച്ചവന്‍ അത്ഭുതവാനായ് കര്‍ത്താവിന്‍ കല്ലറയും മറുരൂപത്തിന്‍ മലയും കാല്‍വരിയും മര്‍ക്കോസിന്‍ മാളികമുറിയും യോര്‍ദ്ദാന്‍ നദി ബെതെലെഹേം ഗതസമനെ എന്നുള്ളവ- യോരോന്നും നേരില്‍ക്കണ്ടീശനെ വാഴ്ത്തി അവിടുത്തെ ശാസനകേട്ടനുസരണം കാട്ടാത്തോര്‍ അവശതയോടവിടുത്തെ സവിധേയെത്തും ആത്മീക വൈദിക ശ്രേഷ്ഠനായാല്‍ പോലും അവിടത്തെ തിരുമുന്‍പില്‍ വിറ കൊണ്ടീടും | |