വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | വി റ്റി മുരളി |
ഗാനരചന | വൈലോപ്പിള്ളി |
ഗായകര്‍ | കാവാലം ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:05.
അരുമയിലോണപ്പാട്ടുകള്‍ പാടി പെരുവഴി താണ്ടും കേവലരെപ്പോഴും അരവയര്‍ പട്ടിണിപെട്ടവര്‍ കീറി- പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍ നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ നിരവധി പുരുഷായുസ്സിന്നപ്പുറ- മാളിയൊരോണപ്പൊന്‍ കിരണങ്ങള്‍ (അരുമയില്‍ ) പല ദേശത്തില്‍ പല വേഷത്തില്‍ പലപല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ പാരിതിലാദിയില്‍ ഉദയം കൊണ്ട് പൊലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം (പല ദേശത്തില്‍ ) ഞങ്ങടെ പാട്ടിനു കൂട്ട് കുടം തുടി കിണ്ണം തംബുരുവോടക്കുഴലും ഞങ്ങടെ പാട്ടില്‍ തേനും പാലും തെങ്ങിളനീരും നറു മുന്തിരിയും (ഞങ്ങടെ പാട്ടിനു ) പണ്ട് ചരിത്രമുദിക്കും മുമ്പ് മതങ്ങള്‍ കരഞ്ഞു പിറക്കും മുമ്പൊരു മന്നവര്‍ മന്നവന്‍ വാണിത് തന്‍ കുട വാനിനു കീഴിലൊതുങ്ങീ വിശ്വം (പണ്ട് ) അലിഖിതമായൊരു ധര്‍മ്മം പാലി- ച്ചുന്നത വിസ്തൃത ചിന്താ കര്‍മ്മ- പ്പൊലിമയിലന്നു പരസ്പരമൊത്തു പുലര്‍ന്നു മനുഷ്യര്‍ മഹാ സത്വന്മാര്‍ (അലിഖിത ) അത്രയുമല്ല പുരാതന കാഞ്ചന കാലം പുല്‍കിയ കണ്ണാല്‍ ഭാവിയുരുത്തിരിയുന്ന വിദൂരതയിങ്കലുമൊരു തിരുവോണം കാണ്മൂ ഞങ്ങള്‍ (അത്രയുമല്ല ) നഷ്ടവസന്ത സ്ഥലികളില്‍ നിന്നു സമൃദ്ധ വസന്തതടങ്ങളിലേക്കിള- വറ്റു പറക്കും പക്ഷികള്‍ പോലൊരു സന്ധ്യ തുടുക്കും താരകള്‍ പോലെ (നഷ്ട ) | |